2014, മാർച്ച് 15, ശനിയാഴ്‌ച

ഇന്നത്തെ ചിന്താധാരകള്‍; മാര്‍ച്ച് ൧൬, ൨൦൧൪



1. ശ്രീമാന്‍ നരേന്ദ്രമോദി വാരണാസിയില്‍ മത്സരിക്കുന്നതു ഗുജറാത്തിലെങ്ങും നിന്നാല്‍ ജയിക്കാന്‍ സാദ്ധ്യത ഇല്ലാത്തതിനാലാണെന്നു ചില പണ്ഡിതന്മാര്‍ പറയുന്നു. വര്‍ഷങ്ങളോളം തുടര്‍ച്ചയായി ഭരിക്കാന്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട ഗുജറത്തില്‍, അദ്ദേഹത്തിനു ജയിക്കാന്‍ പറ്റിയ ഒരു നിയോജകമണ്ഡലം ഇല്ലാ എന്നു ബുദ്ധിയുള്ളവര്‍ ചിന്തിക്കും എന്നു തോന്നുന്നില്ല. ഗുജറാത്തിലെവിടെ നിന്നാലും തനിക്കു ജയിക്കാന്‍ സാധിക്കും എന്നും, എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കും, തന്നെ ഭാരതത്തിന്റെ നേതാവായിക്കാണാന്‍ ആഗ്രഹിക്കുന്നുവേ എന്നറിയുവാന്‍ വേണ്ടിയാകം വാരണാസിയില്‍ മത്സരിക്കുന്നത് എന്നു കരുതുകയല്ലേ ബുദ്ധിമാന്മാര്‍ക്കു യോജിക്കുക?


2. കാലത്തിനും ചുറ്റുപാടിനും അനുസരിച്ചു മഹാത്മാക്കള്‍ പറഞ്ഞ വാക്കുകളെ സ്ഥാനത്തും അസ്ഥാനത്തും പലരും എടുത്തു പ്രയോഗിക്കും. അങ്ങനെ ചെയ്താല്‍ തങ്ങളെയും വിദ്വാന്മാരായി ജനം അംഗീകരിക്കും എന്നാണു ഇക്കൂട്ടര്‍ കരുതിയിരിക്കുന്നതെന്നു തോന്നുന്നു.

2014, മാർച്ച് 12, ബുധനാഴ്‌ച

ഈഴവർ - ചില ചരിത്രസത്യങ്ങൾ - രണ്ടാം ഭാഗം




(ഇവിടെ ഈഴവർ എന്ന പദം കൊണ്ടു് ഇവിടെ ഉദ്ദേശിക്കുന്നത്, ഇന്നു ഈഴവർ, തീയർ, നാടാർ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന എല്ലാ ജനവിഭാഗങ്ങളേയും അണു്. കാലദേശങ്ങൾ ക്കനുസരിച്ചു് നാമവ്യതിയാനം ആണവയെല്ലാം എന്നാണു് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളതു്.)


1944 ആഗസ്റ്റ് 19നു പ്രസിദ്ധീകരിച്ച വിദ്യാവിഭൂഷണംഎന്ന മാസികയിൽ ഒരു ചരിത്രപണ്ഡിതൻ ഇങ്ങനെ പറഞ്ഞു കാണുന്നു. ഹിരണ്യകശിപുവിന്‍റെ മകൻ പ്രഹ്ളാദൻ,  പ്രഹ്ളാദന്‍റെ മകൻ വിരോചനൻ. ഇവരെല്ലാം ദിതിയുടെ പരമ്പരയിൽ പെട്ടവർ ആയതിനാൽ  ഇവരെല്ലാം ദിജന്മാരാണു്.  ദിജൻ’ എന്ന വാക്കു ലോപിച്ചാണു് ‘തീയൻ’ എന്ന വാക്കുണ്ടായതു്. കേരളത്തിലെ  തീയന്മാർ  മഹാബലിയുടെ  വംശജരാണെന്നുള്ളതിനു വേറെയും രേഖകളുണ്ട്.” ഈ ചരിത്രപണ്ഡിതൻ മറ്റാരുമല്ല, ശ്രീമാൻ സി.വി.കുഞ്ഞുരാമൻ തന്നെയാണു്. ഈഴവർ മണ്ഡോദരിയുടെ  തായ്  വഴിയിൽപ്പെട്ടവരാണന്നും പറയപ്പെടുന്നുണ്ടു്.ഈഴവർ തുളുനാടു ഭരിച്ചിരുന്ന ആഴ്വ രാജവംശത്തി പെട്ടവരാണു്എന്നു് മറ്റൊരു ചരിത്രപണ്ഡിതനായ  ശ്രീമാൻ  ഇളംകുളം കുഞ്ഞൻപിള്ളയും രേഖപ്പെടുത്തിയിട്ടുണ്ടു്.


കൊല്ലത്തുവച്ചു നടന്ന എസ്സ് എൻ ഡി പിയുടെ മുപ്പത്തിഒന്നാം വാർഷികത്തിൽ അന്നത്തെ എസ്സ് എൻ ഡി പി നേതാക്കളിൽ ഒരാളായിരുന്ന ശ്രീമാൻ റ്റി കെ നാരായണൻ ‘കാർണീലിയസ് നാടാർ തമിഴിൽ എഴുതിയിട്ടുള്ള അമരപുരാണം എന്ന ഗ്രന്ഥത്തിൽ ചോള-പാണ്ഡ്യ രാജാക്കന്മാരും, മൈസൂറിലെ കദംബരാജാക്കന്മാരും, ശ്രീരാമൻ, ശ്രീപരമേശ്വരൻ തുടങ്ങി പുരാണ ഇതിഹാസങ്ങളിൽ പറയുന്ന ദേവാസുരന്മാരിൽ പലരും ഈഴവരായിരുന്നു എന്നു സമർത്ഥിച്ചിട്ടുണ്ടു്’ എന്നു് തന്‍റെ പ്രസംഗത്തിൽ പറയുകയുണ്ടായി.

1960 ജൂലൈ മാസം 19നു പ്രസിദ്ധീകരിച്ച അന്നത്തെപൊതുജനംഎന്ന  പത്രത്തിൽ    പത്രത്തിന്റെ പത്രാധിപരായിരുന്ന ശ്രീമാൻ കാർത്തികേയൻ ഇങ്ങനെ പറഞ്ഞിരിക്കുന്നു. “കേരളചരിത്രം എന്നപേരിൽ ഇന്നുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്രന്ധങ്ങളെല്ലാം അവരവരുടെ ആഗ്രഹങ്ങളും  അസൂയയുടെ കൂമ്പാരങ്ങളും മാത്രമാണു്. ശരിയായ കേരളചരിത്രം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു”.  ഇന്നും അതുതന്നെയാണു സ്ഥിതി. കാരണം അതിനുശേഷം ഉണ്ടായവയും ഏതാണ്ട് അതേനിലയിൽത്തന്നെയാണുള്ള തന്നെ.

കേരളമാഹാത്മയം,   കേരളോല്പത്തി  മുതലായ ഗ്രന്ധങ്ങളിൽ ഈഴവരെല്ലാം ശ്രീലങ്കയിൽനിന്നും വന്നവരാണെന്നു എഴുതിയതിനെ ആധാരമാക്കി ഈഴവരെയെല്ലാം ലങ്കക്കാരായും ബുദ്ധമതക്കാരായും ആണല്ലോ  ഇന്നും  നമ്മിൽ  പലരും വിശ്വസിക്കുന്നതും  പ്രചരിപ്പിക്കുന്നതും. ബുദ്ധമതം ലങ്കയിൽ നിന്നും ഇങ്ങോട്ടല്ല വന്നതെന്നും മറിച്ചാണു  സംഭവിച്ചതെന്നും  ബുദ്ധദേവന്‍റെ ജനനവും പ്രവർത്തനവും എവിടെയായിരിന്നു എന്നറിയാവുന്നവർക്കു് പ്രത്യേകിച്ചു് മറ്റുതെളിവൊന്നും ആവശ്യമുണ്ടെന്നു തോന്നുന്നില്ല. പുസ്തകങ്ങൾ  ബ്രാഹ്മണർ പ്രസിദ്ധീകരിച്ചു എന്നു് പലരും പറയുന്നതു കേട്ടിട്ടുണ്ടു്, എഴുതുന്നതു കണ്ടിട്ടും ഉണ്ടു്. എന്നാൽ അടുത്തകാലത്തു് കേരളോല്പ്പത്തിയുടെ  ഒരു പ്രതി ലഭിക്കുകയുണ്ടായി, 1868ൽ പ്രസിദ്ധീകരിച്ചതു്.  അതു പ്രസിദ്ധീകരിച്ചിരിക്കുന്നതു്  ബ്രഹ്മണരല്ല.  എഴുതിയ ആളിന്‍റെ പേരുവയ്ക്കാത്ത ഗ്രന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നതു് 1800കളിൽ  ഭാരതത്തിൽ  പള്ളികൾ നടാൻ വന്ന ഒരു മതപ്രചരണ സംഘമാണു്. അവരുടെ മതപ്രചരണത്തിനുള്ള ഒരു കരുവായി ഉപയോഗിക്കാൻ വേണ്ടി.  ഇതു മാത്രമല്ല, ഇങ്ങനെ മറ്റും പല ഗ്രന്ധങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടു്. ഇന്നും പ്രസിദ്ധീകരിക്കുന്നും ഉണ്ട്.

കേരളത്തിൽ വസിക്കുന്ന ജനങ്ങളെ ആദിവാസികൾ എന്നും വിദേശീയരെന്നും രണ്ടായി വിഭജിച്ചാൽ; ചെറുമർ, പുലയർ, കാടർ, മലയർ, നായാടികൾ, കുറുമ്പർ, കുറിച്ചിയവർ, എന്നിവർ ആദിമനിവാസികളും;  ഈഴവർ, നായന്മാർ, ജൂതന്മാർ നമ്പൂതിരിമാർ, ഇവർ പിൽക്കാലങ്ങളിൽ വന്ന വിദേശീയരും ആകാനാണു സാദ്ധ്യത എന്നു് ‘കേരളരാജ്യം’ എന്ന ഒരു പ്രസിദ്ധീകരണം അതിന്‍റെ ഒന്നാം വാല്യത്തിന്‍റെഞ്ചാം പുറത്തു പറയുന്നുണ്ടു്. വരവുകാരെന്നു കരുതപ്പെടുന്നവരിൽ ആദ്യം വന്നവർ ഈഴവരും, രണ്ടാമതു വന്നവർ നായന്മാരും, മൂന്നാമതു വന്നവർ നമ്പൂരി ബ്രഹ്മണരും ആകാനാണു സാദ്ധ്യത എന്നു് ശ്രീ പത്മനാഭമേനോൻ അദ്ദേഹത്തിന്‍റെ കേരളചരിത്രത്തിൽ പറയുന്നുണ്ട്. ഈഴവർ തുളുനാടു ഭരിച്ചിരുന്ന ആഴ്വരാജവംശത്തിൽ പെട്ടവരാണെന്നു്  ഒരു പ്രസിദ്ധ ചരിത്രകാരനായ ഇളംകുളം കുഞ്ഞൻപിള്ള പറയുന്നതു് മുകളിൽ കൊടുത്തിട്ടുണ്ടല്ലോ? (ഇവിടെ ഈഴവർ ആദ്യം വന്നു എന്നും നായന്മാർ അതിനു ശേഷം വന്നു എന്നും ഉള്ള അനുമാനം ചിലപ്പോൾ  ഇവിടെ വന്ന ഒരു ജന സമൂഹം, വന്നതിനു ശേഷം രണ്ടായി പിരിഞ്ഞതും ആകാം.)

പർവ്വത പ്രദേശങ്ങളിൽ  ജീവിക്കുന്ന അഥവാ ജീവിച്ചിരുന്ന മലവർഗ്ഗക്കാർ അവിടെത്തന്നെ  പർത്തിരുന്ന ആദിമനിവാസികളുടെ പിന്തുടർച്ചക്കാരാണെന്ന അനുമാനമാണു് പല ചരിത്രകാരന്മാർക്കും നരവംശശാസ്ത്രജ്ഞന്മാർക്കും ഉള്ളതു് ആദികാലങ്ങളിൽ  ഫലഭൂയിഷ്ടമായ മണ്ണിൽ വളർന്ന കായ്കനികളും ഇലകളും ആഹരിച്ചു  ജീവിച്ച അവർ കാലക്രമേണ വിഷയസുഖങ്ങളിൽ ലോലുപരായപ്പോൾ പക്ഷിമൃഗാദികളിലേക്കും തിരിഞ്ഞിരിക്കാം. അതും പോരാതായപ്പോൾ കട്ടിൽ നിന്നും കടൽത്തീരത്തേക്കു മാറി, പുതിയ വിഷയസുഖങ്ങളായി മത്സ്യവും മദ്യവും പുതുമാംസവും ഉപയോഗിക്കാൻ  തുടങ്ങിയിരിക്കണം.  ഇതിനെ പരിഷ്ക്കാരം എന്നും ചിലർ പറയും. കാലാന്തരത്തിൽ സാമൂഹ്യജീവിതം തുടങ്ങിയിരിക്കാനാണു  സാദ്ധ്യത. ആ അവസരത്തിലാകണം ആരാധനയുടെ തുടക്കം. ആദികാല ആരാധനയിൽ നിന്നും ആകാം കാളിപൂജയും മറ്റും തുടങ്ങിയതെന്നും കരുതുന്ന ചരിത്രകാരന്മാരുണ്ടു്. ഈ പൂജയ്ക്കു വേണ്ടിയാകണം കാവുകൾ ഉണ്ടാക്കപ്പെട്ടതും.

അദ്യകാലങ്ങളിൽ ജാതിവ്യവസ്ത ണ്ടായിരുന്നിരിക്കാൻ സാദ്ധ്യതയില്ല.  സാമൂഹ്യജീവിതം ഒരു ഭരണസമ്പ്രദായത്തിനു ജന്മം നല്കുക ഇന്നതു സ്വാഭാവികം തന്നെ. അങ്ങനെ ഓരോ ദേശങ്ങളിലും വസിച്ചുരുന്നവർ കൂട്ടത്തിൽ സമർദ്ധനായ ആളുടെ നേതൃത്ത്വത്തിൽ ഒരു ഭരണസംവിധാനം ഉണ്ടാക്കിയിരിക്കണം. അങ്ങനെയാവണം കരപ്രമാണിമാരുടെ ഉത്ഭവം. കലം കടന്നപ്പോൾ കരപ്രമാണികൾ ഭരണത്തിന്‍റെ  ചുക്കാൻ പിടിക്കുന്ന രാജാക്കന്മാരായി  മാറിയിരിക്കണം.  ഭരണത്തിന്‍റെ ഭാഗമായി, ക്രമസമാധാനപാലനം, നീതിപാലനം ഇവയും തുടങ്ങിയിരിക്കാനാണു സാധ്യത. അതിനുവേണ്ടി പരിശീലനം നല്കാൻ വേണ്ട സൗകര്യങ്ങൾ ഉണ്ടക്കിയിരിക്കാനും സാദ്ധ്യത ഉണ്ടു്.  അതിന്‍റെ  ഭാഗമായി കളരികളും പാഠശാലകളും ഉണ്ടായി എന്നും അനുമാനിക്കാം. ഭരണം നടത്തിയവരും കളരി നടത്തിയവരും ക്ഷത്രിയർ  എന്നും പാഠശാലക  നടത്തിയവർ ബ്രാഹ്മണർ  എന്നും  പറയപ്പെട്ടിരിക്കാം.

കാലാന്തരത്തിൽ പുരോഗമനം വീണ്ടും വന്നപ്പോൾ ചെയ്തുകൊണ്ടിരുന്ന  തൊഴിലിന്‍റെ  അടിസ്ഥാനത്തിലും  മറ്റും ചില നാമകരണങ്ങൾ നടന്നിരിക്കണം. അങ്ങനെ തൊഴിലടിസ്ഥാനത്തിൽ നല്കപ്പെട്ട പേരുകളാകണം പിന്നീടു് ജാതിയും വർണ്ണങ്ങളും ആയിപരിണമിച്ചതും. സേവനതല്പ്പരരായവരിൽ കഴിവു കൂടിയവർ ഭരാണധിപന്മാരും കഴിവു കുറഞ്ഞവർ അവരെ സഹായിക്കുന്നവരും ആയി അവരോധിക്കപ്പെടുക സാധാരണമായും സംഭവിച്ചിരിക്കണം. അങ്ങനെ ഭരണകാര്യങ്ങൾ നടത്തുന്നതിൽ സഹായിക്കുകയും മറ്റും ചെയ്തവർ ‘സേവകർ’ ആയി എന്നു പറയാം. ആ സേവകരായിരിക്കണം പിന്നീടു് ‘ചേവകർ’ ആയി ചിത്രീകരിക്കപ്പെട്ടതും, അങ്ങനെയാണു്  ‘ചേവകർ’ ഉണ്ടായതെന്നും ചില ചരിത്രകാർന്മാർ  അഭിപ്രായപ്പെടുന്നുണ്ടു്.  അങ്ങനെ, ചെയ്തു പോന്ന ജോലിയുടെ അടിസ്താനത്തിൽ മറ്റും പലപേരുകളും ഉണ്ടായിരിക്കണം.

ഇങ്ങനെ ജാതികൾ തിരിഞ്ഞു എങ്കിലും, തുടക്കത്തിൽ എല്ലാവരും ഒന്നിൽ നിന്നും തന്നെയായിരുന്നു ഊരുത്തിരിഞ്ഞു വന്നതെന്നു വേണം നാം അനുമാനിക്കാൻ.  ഇതുതന്നെയാണു്  ഭാരതത്തിന്‍റെ  ബ്രഹ്മവിദ്യ പറയുന്നതും. ആധുനീകശാസ്ത്രം എന്ന  മനപ്പേരിലറിയപ്പെടുന്ന  ശാസ്ത്രവും  അതുതന്നെയെന്നാണു  പറയുന്നു. അപ്പോൾ നാമെല്ലാം  ന്നിൽ നിന്നുതന്നെ വന്നവർ എന്നു പറയാം. എല്ലാവരും,  കേരളത്തിൽ അധവാ ഭാരതത്തിൽത്തന്നെ ഉണ്ടായിരുന്നവർ തന്നെയാകണം ഇന്നു് ഊഹിക്കുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല. ഈഴവരും അതിൽ ഉൾപ്പെടും. വെളിയിൽ നിന്നും വന്നവരും ഉണ്ടാകാം. ഒരു പക്ഷേ എല്ലാവരും മറ്റെവിടെ നിന്നെങ്കിലും വന്നവരും ആകാം.  ലോകജനതയെല്ലാം തന്നെ ആഫ്രിക്കയിൽ ഉണ്ടായി എന്നും അവിടെ നിന്നും പലവഴിക്കു പോയവരാണെന്നും ചില നരവംശശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നുണ്ടു്.  അങ്ങനെയെങ്കിൽത്തന്നെ എല്ലാം ഒന്നിൽ നിന്നു തന്നെ വന്നതല്ലേ? അതല്ലേ ഗുരുദേവൻ ദൈവദശകത്തിൽ  എഴുതിയതും:
നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും.
അപ്പോൾ ഒരു സംശയം; അതുതന്നെയല്ലേ
പൂർണ്ണമദഃ പൂർണ്ണമിദം
പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണ്ണസ്യ പൂർണ്ണമാദായ
പൂർണ്ണമേവാവശിഷ്യതേഎന്നുപറയുന്ന ശാന്തിമന്ത്രത്തിലും സൂചിപ്പിക്കുന്നത്?

(തുടരും)

ഇവിടെ എഴുതിയിരിക്കുന്ന കാര്യങ്ങൾ ചില ചരിത്രഗ്രന്ധങ്ങളും, പുരാണങ്ങളും പഠിക്കുകയും ആവയെ  അപഗ്രധിക്കുവാ ശ്രമിക്കുകയും ചെയ്തപ്പോൾ ഉണ്ടായ ചിന്തകളാണു്; ഒപ്പം പഠിച്ച ചരിത്രത്തിന്‍റെ ചില ഭാഗങ്ങളും.
© ഉദയഭാനു പണിക്കർ;  ഇതു ഭാഗികമായോ  പൂർണ്ണമായോ  ഉപയോഗിക്കേണ്ടവർ  ലേഖകനുമായി ബം ന്ധപ്പെടുക.)