ഹിന്ദു എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഹിന്ദു എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 മാർച്ച് 16, ബുധനാഴ്‌ച

പരമാത്മാവിനെ അതിന്‍റെ യഥാർത്ഥ രൂപത്തിൽ ആരാധിക്കാത്തെതെന്തുകൊണ്ടു്?



ഗീതാപഠനത്തിനായുള്ള ഒരു ആത്മീയകൂട്ടായ്മയിൽ ഒരു നീണ്ട ചോദ്യത്തിനുള്ള മറുപടിയായി എഴുതിയ ഒരു കുറിപ്പാണിതു്. ഗീത പഠിക്കുന്നവർക്കു് ആർക്കെങ്കിലും ഉപകാരപ്രദമാകും എന്നു കരുതി ഉചിതമെന്നു കരുതുന്ന ചില വ്യതിയാനത്തോടുകൂടി ഇവിടെ കൊടുക്കുന്നു.

ചോദ്യം (ചുരുക്കി):
 പരമാത്മാവിനെ അതിന്‍റെ യഥാർത്ഥ രൂപത്തിൽ അല്ല ആരാധിക്കുന്നത്‌. താമസം, രാജസം, സ്വാത്വികം എന്നീ ഗുണങ്ങൾ ഉള്ള ആരാധനാബിംബങ്ങളെ ആരാധിക്കുമ്പോൾ ആ നിലയിലേക്ക്‌ നാം പരിവർത്തനപ്പെട്ടുപോകില്ലേ?പ്പോൾ ഞാൻ യഥാർത്ഥ  പരമാത്മവിൽ എത്തുമോ? എന്തുകൊണ്ട്‌ പരമാത്മാവിനെ അതിന്‍റെ രൂപത്തിൽ ആരാധിച്ചുകൂടാ?

ഉത്തരം:
രൂപം ഇല്ലാത്തതാണോ പരബ്രഹ്മം? അതേ എന്നു പറയാം. എങ്കിലും പലേ രൂപങ്ങളൂം ഉണ്ടെന്നും പറയാം. സർവ്വരൂപങ്ങളും പരബ്രഹ്മത്തിന്‍റെതുതന്നെ എന്നും പറയാം. അതോടൊപ്പം തന്നെ, എല്ലാ ഗുണങ്ങളും (ദോഷങ്ങളും) അടങ്ങിയതും ആണ് പരമാത്മാവു് അഥവാ പരബ്രഹ്മം. പരബ്രഹ്മം തന്നെയാണു ശിവനും, നാരയണനും, ബ്രഹ്മാവും എല്ലാം. സാധാരണക്കാർക്കു കാണാൻ സാധിക്കാത്തതാണോ പരബ്രഹ്മം? അതേ, എന്നാൽ ശ്രമിച്ചാൽ കാണുവാൻ സാധിക്കുന്നതും ആണു് പരബ്രഹ്മം.

നാം ആരാധിക്കുന്നതു ബിംബങ്ങളെ ആണോ? അല്ല, നാം ആരാധിക്കുന്നതു് ആ പരബ്രഹ്മത്തെത്തന്നെയാണു്. അങ്ങനെ ആരാധിക്കുന്ന പരബ്രഹ്മത്തെ കാണാൻ സാധിക്കാത്തവർക്കു കാണാൻ വേണ്ടിയാണു് ഒരു മൂർത്തിയെ അഥവാ ഇഷ്ടദേവതയെ ആരാധിക്കുന്നതു്. ശരിക്കും ആരാധിക്കപ്പെടുന്നതു് ആ മൂർത്തിയോ അതുണ്ടാക്കിയ കല്ലോ, ലോഹമോ അല്ല. ആ രൂപമില്ലാത്ത അഘിലാണ്ഡേശ്വരനെത്തന്നെയാണു് എല്ലാവരും ആരാധിക്കുന്നതു്.

ഇതു ഞാൻ പറയുന്നതു മാത്രമല്ല, പലേ ആദ്ധ്യാത്മികാചാര്യന്മാരും പറഞ്ഞിട്ടുള്ളതാണിതു്. 

ശ്രീനാരായണഗുരുദേവ ക്ഷേത്രപ്രതിഷ്ടകളുടെ പടിപടിയായ വ്യതിയാനത്തിലൂടെ കാട്ടിത്തന്ന ആത്മീയ പുരോഗമനത്തിനുള്ള ആഹ്വാനം മനസ്സിലാകാതെ പോയവർ പലരും, ഇനി ക്ഷേത്രങ്ങൾ വേണ്ടാഎന്നാണു ഗുരുദേവൻ അർത്ഥമാക്കുന്നതെന്നു വ്യാഖ്യാനിച്ചു. പ്രത്യേകിച്ചും സ്വന്തം സംസ്കൃതിയെ മാനിക്കാത്തവർ. ഇവരേ മതേതരവാദികൾ, യുക്തിവാദികൾ. നിരീശ്വരവാദികൾ തുടങ്ങി പലേ മുദ്രാ-മുദ്രണങ്ങളിലും കാണാം. അവർ ഗുരുദേവനെ യുക്തിവാദിയും നിരീശ്വരവാദിയും മറ്റും ആക്കുവാൻ ശ്രമിച്ചു, ഇന്നും ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു. എന്നാൽ ഭാരതത്തിന്‍റെ ആത്മീയതയായ പരബ്രഹ്മശാസ്ത്രത്തിനുപരിയായ ഒരു യുക്തിവാദമോ മതേതരവാദമോനിരീശ്വരവാദമോ ഈ അഘിലാണ്ഡത്തിലെങ്ങും കിട്ടില്ല. ഭാരതത്തിന്‍റെ ആത്മീയതയിലെ പരബ്രഹ്മത്തെ അറിഞ്ഞുകഴിയുമ്പോൾ ഇതിനപ്പുറം ഒരു നിരീശ്വരവാദവും ഭൗതികവാദവും യുക്തിവാദവും ഇല്ലാ എന്നും മനസ്സിലാക്കാം. അപ്പോൾ അതിനുപരിയായി ഒരു മതേതരവാദവും ഉണ്ടാകാൻ സാദ്ധ്യമല്ല എന്നും മനസ്സിലാക്കാം.

ഗുരുദേവൻ സ്ഥാപിച്ച ക്ഷേത്രങ്ങളിലെ പ്രതിഷ്ടകളിലൂടെ ഇനി ക്ഷേത്രങ്ങൾ വേണ്ടാഎന്നാണു ഗുരുദേവൻ അർത്ഥമാക്കുന്നതെന്നു വ്യാഖ്യാനിച്ചതു തെറ്റാണന്നു് വ്യക്തമായും കാട്ടുന്ന ഒരു സംഭാഷണത്തെപ്പറ്റി ഇവിടെ കുറിക്കട്ടെ.

കൊല്ലവർഷം 1103 ധനുമാസം 19നു് (1928 ജാനുവരി 5നു്), ഗുരുദേവൻ തൃശൂരിൽ അദ്വൈതാശ്രമത്തിൽ ആയിരുന്ന അവസരത്തിൽ ധർമ്മം പത്രത്തിന്‍റെ
പത്രാധിപന്മാരിൽ ഒരാൾ, ഗുരുദേവനുമായുള്ള  സംസാരമദ്ധ്യേ “ഇനി മനുഷ്യർക്കു് ക്ഷേത്രങ്ങൾ ആവശ്യമില്ലാ” എന്നു പറയുകയുണ്ടായി.

ഇതിനു മറുപടിയായി ഗുരുദേവൻ ഇങ്ങനെ പറഞ്ഞു: “ആവശ്യം ഇല്ലെന്നു് എങ്ങനെ പറയാം? ക്ഷേത്രങ്ങൾ ആവശ്യമാണു്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം, ക്ഷേത്രം വൃത്തിയായി സൂക്ഷിക്കണം. അവിടെ ചെല്ലുന്നവർ കുളിച്ചു വൃത്തിയായി വരും. അവിടെ ചെല്ലുമ്പോൾ നല്ല വിചാരം ഉണ്ടാകും. നല്ലകാര്യങ്ങൾ സംസാരിക്കും. ഈശ്വരസ്മരണ ഉണ്ടാകും. ശുദ്ധവായൂ ശ്വസിക്കാം. ചിലർ ക്ഷേത്രങ്ങളിൽ ചെന്നു് നിരാഹാരവൃതവും മറ്റും നടത്തി ദേഹത്തിനും മനസ്സിനും ഗുണം വരുത്തുന്നു. ചിലർക്കു് വിശ്വാസം മൂലം മോഹം ആറുന്നു. ചിലർക്കു് ആഗ്രഹസിദ്ധിയുണ്ടാകുന്നു. അതെല്ലാം വിശ്വാസം പോലെ ഇരിക്കും. ഇതൊന്നും ഗുണമല്ലേ? ക്ഷേത്രം ആവശ്യമാണു്”.

അപ്പോൾ ആ പത്രപ്രവർത്തകൻ പറഞ്ഞു: “ബിംബാരാധനയെയാണു് ജനങ്ങൾ ആക്ഷേപിക്കുന്നതു്. അതു അന്ധവിശ്വാസത്തെ വളർത്തുന്നു”.

ഗുരുദേവൻ ഇതിനുമറുപടിയായി ഇങ്ങനെ പ്രതികരിച്ചു: “ക്ഷേത്രത്തിൽ ചെല്ലുമ്പോൾ ബിംബത്തെപ്പറ്റി സ്മരണയില്ല. ഈശ്വരനെപ്പറ്റിയാണു് അവർ വിചാരിക്കുന്നതു്.” ചിരിച്ചുകൊണ്ടു് ഗുരുദേവൻ തുടർന്നു: “നിങ്ങളെപ്പോലുള്ളവർ പറഞ്ഞു കൊടുത്താലേ അവർ ബിംബത്തെ ഓർക്കുന്നുള്ളൂ. പറഞ്ഞു തെറ്റിദ്ധരിപ്പിക്കുമ്പോൾ മാത്രം. എല്ലാവരും ഈശ്വരനെയാണു് ആരാധിക്കുന്നതു്. ബിംബത്തയല്ല.”

പല കാമനകൾ മൂലം പരബ്രഹ്മജ്ഞാനം ലഭിക്കാത്തവർ സ്വന്തം വാസ്സനകളാൽ പ്രേരിതരായി അതാതു നിയമം അനുസരിച്ചു് അന്യദേവതകളെ ആശ്രയിക്കുന്നു. (എന്നാൽ) ഏതേതു ഭക്തൻ ഏതേതു ദേവമൂർത്തിയെ ശ്രദ്ധയോടുകൂടി ഭജിക്കുന്നുവോ അതാതു ഭക്തന്റെ ആ ശ്രദ്ധയേത്തന്നെ ആ പരമാത്മാവു് ദൃഢമാക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ പമാത്മാവുതന്നെ ആ ഇഷ്ടദേവത മുഖേനതന്നെ ഭക്തനു് ഇഷ്ടഫലങ്ങ നല്കുന്നു എന്നു ഭഗവത്ഗീതയും പറയുന്നുണ്ടു്.

തൃഗുണങ്ങൾ ഈ അഘിലാണ്ഡത്തിലുള്ള സകലത്തിലും ഉണ്ടു്. ആ തൃഗുണങ്ങളുടെ ഘടന അധവാ അനുപാതത്തിനനുസരിച്ചാണു് നമ്മുടെ സ്വഭാവവും ഗുണവും അറിവും രൂപപ്പെടുക. ഈ തൃഗുണങ്ങളുടെ ഉറവിടവും അതേ പരബ്രഹ്മം തന്നെയാണു്. നാം നേടുന്ന ജ്ഞാനം, നമ്മിലുള്ള ആ തൃഗുണങ്ങളുമായി ആനുപാതികമായി ബന്ധപ്പെട്ടിരിക്കുന്നു. തൃഗുണങ്ങളുടെ ഘടനാനുപാതത്തിൽ വ്യതിയാനം ഉണ്ടാകുന്നതിനനുസരിച്ചു് ജീവികളുടെ കർമ്മധർമ്മങ്ങളും മാറിക്കൊണ്ടിരിക്കും. ജനിക്കുമ്പോൾ തന്നെ ജ്ഞാനിയായവർ വളരെ അപൂർവ്വം ആണല്ലൊ? അങ്ങനെയുള്ളജ്ഞാനികൾ തന്നെയും ജ്ഞാനത്തിന്‍റെ നൂതന തലങ്ങളിലേക്കു് ഉയരുന്നതും കാണാമല്ലൊ. ശ്രീനാരായണഗുരുദേവൻ തന്നെയാണു് അതിനുള്ള നല്ലൊരുദാഹരണം ആണു്.

“ഈ തൃഗുണഭാവങ്ങളാൽ ഈ പ്രപഞ്ചം മുഴുവനും മോഹിതമായിരിക്കുന്നു. ആയതിനാൽ ഇവയ്ക്കെല്ലാം അതീതനും അവ്യയനുമായ പരബ്രഹ്മത്തെ മനുഷ്യൻ അറിയുന്നില്ല.” അതേ പരബ്രഹ്മം തന്നെയാണു് മായ. മായ ദിവ്യയും തൃഗുണമയിയും, അതേ തൃഗുണങ്ങളാൽ രൂപപ്പെട്ടതും ആണു്. ആ മായയെ അതിക്രമിക്കാൻ വളരെ പ്രയാസം തന്നെ. ആർ ആ പരബ്രഹ്മത്തെത്തന്നെ ശരണം പ്രാപിക്കുന്നുവോ, അവർ ആ മായയെ തരണം ചെയ്യുന്നു.

പരബ്രഹ്മത്തെ ആരാധിക്കരുതെന്ന വിലക്കുണ്ടെന്നു തോന്നുന്നില്ല. എന്നാൽ ജ്ഞാനികൾ പറയും പോലെ (എഴുതും പോലെയും), “പ്രാധമിക വിദ്യാലയത്തിൽ സർവ്വകാലാശാലായിലെ പാഠ്യവിഷയം പഠിപ്പിക്കുവാൻ സാധിക്കില്ലല്ലോ.” അങ്ങനെ ചെയ്താൽ ഒരു പ്രയോജനവും ഉണ്ടാകയും ഇല്ല. അതുപോലെ തന്നെയാണു് ആത്മീയതയുടെ ആദ്യപടികളിൽ സഞ്ചരിക്കുന്നർക്കു് പരബ്രഹ്മാരാധനയും. അതിനാലാണു് രൂപം ഉള്ള അഥവാ സ്വരൂപിയായ ഇഷ്ടദേവതയെ ആരാധിക്കുവാൻ ഗുരുക്കന്മാർ പറയുന്നതു്.

ഭഗവാൻ അധവാ പരബ്രഹ്മം നമ്മിൽത്തന്നെയാണുള്ളതു്. അപ്പോൾ ഭജിക്കുന്നതു് അല്ലെങ്കിൽ നിഷ്ക്കാകർമ്മം ചെയ്യുന്നതു് നമ്മിൽ തന്നെയുള്ള ആ ഭഗവാനെ അറിയുവാനാണു്. മറ്റൊരുവിധം പറഞ്ഞാൽ, നമ്മിൽ തന്നെയുള്ള ആ തൃഗുണങ്ങളെ അതിന്‍റെ ശരിയായ അനുപാതത്തിൽ എത്തിക്കുവാനാണു്.  അവിടെ ശരിക്കും ആരാധിക്കുന്നതു നമ്മെത്തന്നെയും ആണു്, ഒപ്പം എല്ലാവരേയും എല്ലാത്തിനേയും.

പരബ്രഹ്മം അഥവാ ഭഗവാൻ സർവ്വജീവികളിലും തുല്ല്യനാകുന്നു. ആ പരബ്രഹ്മത്തിനു അപ്രീയൻ ആരും തന്നെയില്ല. എന്നാൽ ആരു ഭക്തിയോടെ പരബ്രഹ്മത്തെ ഭജിക്കുന്നുവോ അവർക്കു മാത്രമേ, അവർ ആ പരബ്രഹ്മത്തിലും, ആ പരബ്രഹ്മം അവരിലും സ്ഥിതിചെയ്യുന്നു എന്ന സത്യം മനസ്സിലാകുകയുള്ളൂ.

കൂടാതെ ഏകവും, അദ്വയവും ആദികാരണവും ആയ പരബ്രഹ്മം തന്നെയാണു് ഘനീഭൂതമായ ആദിമസത്ത. ആ ആദിമസത്ത തന്നെയാണു മായ എന്നു മുകളിൽ സൂചിപ്പിച്ചല്ലൊ. അതേ ആദിമസത്തയാണല്ലോ, നാം കൂടി ഉൾപ്പെടുന്ന അനന്തകോടി പ്രപഞ്ചദൃശ്യങ്ങളെല്ലാം തന്നെ. അതേ പരബ്രഹ്മത്തെയാണു ഗുരുദേവൻ “ഒന്നായ മാമതിഎന്നു് ജനനീനവരത്നമഞ്ജരിയിൽ പറഞ്ഞിരിക്കുന്നതു്. കൃതിയിലെ ആദ്യമന്ത്രത്തിൽഒന്നായ മാമതിയിൽ നിന്നായിരം ത്രിപുടി വന്നാശു തന്മതി മറന്നന്നാദിയിൽ പ്രിയമുയർന്നാടലാം കടലിലൊന്നായി വീണു വലയും” എന്നു പറഞ്ഞിരിക്കുന്നതിലെ ആ “ഒന്നായ മാമതി” ഇവിടെ പറയുന്ന പരബ്രഹ്മം അഥവാ ആത്മാവുതന്നെയാണു്. എങ്കിലും നാം മായാവലയത്തിലായതിനാൽ, അതു നാം അനുഭവിച്ചറിയുന്നില്ല. ആയതിനാൽ അന്നം, വസ്ത്രം, തുടങ്ങിയ മോഹവസ്തുക്കൾക്കു് അടിമപ്പെട്ടു നാം കഴിയുന്നു. ആ മോഹത്തെ കൈ വെടിയണം. അങ്ങനെ മാത്രമേ ആ പരബ്രഹ്മത്തെ പ്രാപിക്കാൻ സാധിക്കൂ. അതിനായി കടമ്പകൾ പലതും കടക്കണം. അതിനും ആ പരബ്രഹ്മം തന്നെ സഹായിക്കണം. എന്നാൽ സാധാരണക്കാരനു് ആ പരബ്രഹ്മത്തെ നേരിട്ടു ഭജിക്കുക പ്രയാസം. അതിനു ജ്ഞാനം നേടേണ്ടതുണ്ടു്. ആയതിലേക്കു ഗുരുക്കന്മാരുടെ സഹായം തേടാം, ഇഷ്ടദേവതകളെ ശരണം പ്രാപിക്കാം. അതാണു് “സഗുണാകാരമൂർത്തിയിലെ പൂജ തുടങ്ങിയാലും ക്രമേണ തത്വം ഗ്രഹിച്ച് വിശേഷേണ ഗ്രഹിപ്പിക്കുന്ന വിഗ്രഹം സൂചിപ്പിക്കുന്ന പരമാത്മചൈതന്യത്തിലേക്ക്‌ നയിക്കപ്പെടും.” എന്നു ജ്ഞാനികളായ ഗുരുജനങ്ങൾ അരുളിച്ചെയ്യുന്നതിന്‍റെ പൊരുൾ. ഏതു ദേവതയെ ശരണം പ്രാപിച്ചാലും ഭജിച്ചാലും അതു് എത്തുക ആ പരബ്രഹ്മത്തിൽ തന്നെയാണു്.

പരമാത്മചൈതന്യത്തിലേക്ക്‌ നയിക്കപ്പെടുവാൻ വേണ്ട ജ്ഞാനം നേടാൻ പലരും യജ്ഞങ്ങൾ ചെയ്യുന്നു. ദൈവയജ്ഞം, ഹോമയജ്ഞം, ദ്രവ്യയജ്ഞം, യോഗയജ്ഞം, തപോയജ്ഞം, ജ്ഞാനയജ്ഞം ഇങ്ങനെ പല യജ്ഞങ്ങളും. ഈ യജ്ഞങ്ങളെല്ലാംതന്നെ കർമ്മങ്ങളിൽ നിന്നും ഉണ്ടായവയാണു്. ഇതിനെ മനസ്സിലാക്കി ആചരിച്ചാൽ കർമ്മബന്ധങ്ങളിൽ നിന്നും മുക്തനാകാം. അതാണു ലക്ഷ്യവും.  എല്ലാത്തിലും ശ്രേഷ്ഠമായതു് ജ്ഞാനയജ്ഞമാണു്. എന്തെന്നാൽ എല്ലാ കർമ്മങ്ങളും ജ്ഞാനത്തിൽ സമാപിക്കുന്നു.

ആയതിനാൽ ജ്ഞാനം നേടുക എന്നതു ലക്ഷ്യം ആക്കുക. അതിനു വേണ്ടതെല്ലാം ചെയ്യുക, വ്യതിയാനങ്ങൾ അപ്പോൾ വരും. സത്സംഗം നടത്തുക. സകലവിധത്തിലും ഉള്ളവ- അറിവുള്ളവരുമായി ചർച്ചകളിൽ ഏർപ്പെടുക, അവരുടെ പ്രഭാഷണങ്ങൾ കേൾക്കുക, അവരെഴുതിയ പുസ്തകങ്ങളും ലേഖനങ്ങളും വായിക്കുക. അവ  ഉപകരിക്കും.  “ഇതൊന്നും പെട്ടെന്ന് ഒരു ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ നടന്നെന്നു വരില്ല. പക്ഷെ ഒരു ചിട്ടയുണ്ടാവണം, നിഷ്ഠയുണ്ടാവണം”, എല്ലാത്തിലും - ജീവിതത്തിൽ മൊത്തം. അപ്പോൾ വിജയം സുനിശ്ചിതം തന്നെ. ഒരു ഗുരു ഉണ്ടായാൽ വളരെ നല്ലതു്.

പരബ്രഹ്മം ജ്ഞാനമാകുന്നു. അനുകമ്പയോടെ (അനുകമ്പ കൊണ്ടുതന്നെ) ആ പരബ്രഹ്മം, നമ്മുടെയെല്ലാം ഉള്ളിലിരുന്നു ജ്വലിക്കുന്ന ജ്ഞാനദീപമാണു്. നാം അതിനെ തിരിച്ചറിയുകയാണു് വേണ്ടതു്. അപ്പോൾ ആ പരബ്രഹ്മം നമ്മുടെ അജ്ഞാനജന്യമായ  അന്ധകാരത്തെ നശിപ്പിക്കും. ആയതിനാൽ ഇഷ്ടദേവത ഏതുതന്നെ ആയാലും അതിനെ ശ്രദ്ധാപൂർവ്വം ഉപാസിക്കുക. ഫലം നിശ്ചയം തന്നെയാണു്.

2014 സെപ്റ്റംബർ 7, ഞായറാഴ്‌ച

ആരായുകിൽ അന്ധത്വമൊഴിച്ചാദി മഹസ്സിൻ നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം



ആരായുകിൽ അന്ധത്വമൊഴിച്ചാദി മഹസ്സിൻ
നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം

അരാണീ പരദൈവം”? “പരഎന്നാൽ പരമാത്മാവ്. “പരദൈവംഎന്നാൽ പരമാത്മാവുതന്നെയാകണം. അപ്പോൾ നേരംവഴികാട്ടുന്ന പരമാത്മാവുതന്നെയായ ദൈവം; അതാണു് ഗുരുദേവൻ.  കുമാരനാശാൻ യതൊരു സംശയവും തോന്നത്തവിധത്തിൽ, അതായതു് താൻ അനുഭവിച്ചറിഞ്ഞ ആ പരമാത്മസാന്നിദ്ധ്യം സംശയരഹിതമായിത്തന്നെ നമുക്കുവേണ്ടി പങ്കു വയ്ക്കുകയാണിവിടെ. എന്താണു് ആപരദൈവം നമുക്കുവേണ്ടി ചെയ്തതു്? ‘ആദിമഹസ്സിലേക്കുള്ള നേരായവഴി കാട്ടിത്തരുന്നു. നമ്മുടെ അന്ധത്ത്വം ഒഴിച്ചുവിട്ടു്, ആ ആദിമഹസ്സായ പരബ്രഹ്മത്തിലെത്തി മോക്ഷം നേടാനുള്ള വഴി കട്ടിത്തരികയാണു് ഗുരുദേവൻ ചെയ്തതു് എന്നു് സംശയരഹിതമായിത്തന്നെ കുമാരനാശാൻ നമ്മോടു പറയുന്നു. എന്നാൽ ദിനവും ഇതു ചെല്ലുന്നവർ പോലും ഇവിടെപ്പറയുന്ന ആ നേരാം വഴിതേടുന്നുവോ? സംശയം . . . . .

എന്താണാ വഴി?
ജന്മസാക്ഷാല്ക്കാരത്തിലേക്കുള്ള ആ വഴി ഗുരുദേവൻ പലയിടങ്ങളിലും നമുക്കുവേണ്ടി പറഞ്ഞിട്ടുണ്ടു്. ഗുരുദേവൻ സ്വയം ആ വഴി സഞ്ചരിച്ചു്  ജന്മസാക്ഷാല്ക്കാരം നേടിയിരുന്ന ഒരു മുനീശ്വരൻ ആയിരുന്നതിനാൽ ആ വഴി പോകേണ്ടവർക്കു്, ഒരു നല്ല ഗുരുവായഗുരുദേവൻ അതു പകർന്നു നല്കിതന്റെ വാക്കുകളിലും പ്രവർത്തികളിലും കൂടി. അതുവഴി ആ പരമാത്മസത്യം അനുഭവിച്ചറിയാൻ നമുക്കു വഴിയൊരുക്കിത്തരികയാണു ഗുരുദേവൻ ചെയ്യുന്നതു്. എന്താണാവഴി? ആ വഴി ഒന്നുമാത്രമാണു്; അതാണു് ബ്രഹ്മവിദ്യഅഭ്യാസം.

ആ അഭ്യാസത്തിനു മുന്നോടിയായി നാം ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ടു്. അവയാണു് (1) സംസാരസാഗരം താണ്ടി ആത്മസാക്ഷാല്ക്കരം നേടണം എന്ന സംശയരഹിതമായ ആഗ്രഹം ഉണ്ടായിരിക്കണം. (2) ഏകാഗ്രമായ അനുഭൂതിയോടുകൂടി സ്വന്തം മനസ്സിനെ ആ പരമാത്മപ്രാപ്തിഎന്ന ലക്ഷ്യത്തിൽ കേന്ദ്രീകരിക്കണം. (3) അതോടൊപ്പം സകലവിധമായ ഭൗതിക സുഖങ്ങളേയും ഉപേക്ഷിക്കുകയും അത്യന്താപേക്ഷിതമാണു്. ഇതൊക്കെയും ചെയ്തു; (4) “നിയത്യാനിത്യവസ്തുവിവേകം”, അഥവാ നിത്യമായതെന്തു് അനിത്യമായതെന്തു് എന്നു തിരിച്ചറിയുവാൻ നാം തയ്യാറാവണം. ഇത്രയും ആയാൽ (5) ഒരു ഗുരുവിന്റെ ആവശ്യകതയും ഉണ്ടു്. (6) ഗുരുവിനെ നേടിക്കഴിഞ്ഞാലോ പ്രസന്നനായ ആ ഗുരുവിൽ നിന്നും വിനയപുരസരം എല്ലാം ചോദിച്ചു മനസ്സിലാക്കി, മോക്ഷപ്രാപ്തിക്കുള്ള ജ്ഞാനം നേടണം. (7) ആ ജ്ഞാനത്തെ സ്വപ്രയഗ്നത്താൽ വിജ്ഞാനമാക്കി മാറ്റി സ്വയം ആ പരമാത്മസത്യം മനസ്സിലാക്കണം.

അപ്പോൾ ഒരു ഗുരു ആവശ്യമാണല്ലോ. എന്നാൽ പലപ്പോഴും ഇങ്ങനെ ഒരു ഭൗതിക രൂപിയായ ഗുരു ഇല്ലാതെയും മോക്ഷം ലഭ്യമാകാം. കാരണം പക്ക്വമതിയായ ഒരു സാധകനു് ആത്മസ്വരൂപിയായി നമ്മിലെല്ലാം കുടികൊള്ളുന്ന ആ സർവ്വവ്യാപിയായ പരമാത്മാവുതന്നെ ഗുരുവയി വഴികാട്ടിയാകുംനാം അതിനർഹരെങ്കിൽ. ആ പരബ്രഹ്മം തന്നെ നമ്മെ അനുഗ്രഹിക്കുവാനായി പ്രത്യക്ഷപ്പെടും, നാം മറ്റുള്ളനിലകളിൽ അർഹരെങ്കിൽ. തന്നെയുമല്ലശിവ ഏവ ഗുരുഃ സാക്ഷത് ഗുരുരേവ ശിവഃശിവനെ തന്നെയാണു ഗുരു, ഗുരുതന്നെ ശിവനും. ചുരുക്കത്തിൽ നാം മറ്റുള്ളവയെല്ലാം നേടിയാൽ ഗുരുസ്വയം വരും - ശിഷ്യനെത്തേടി. അപ്പോൾ നാം ആ അർഹതനേടുകയാണുവേണ്ടതു്.

മറ്റൊരു വിധം പറഞ്ഞാൽ ഗുരുദേവനെ പാടിപ്പുകഴ്ത്തുന്നതിലും അഭികാമ്മ്യം ബ്രഹ്മസാക്ഷാല്ക്കാരത്തിനുള്ള മറ്റു യോഗ്യതകൾ നേടുകയാണു്. അവ ഉണ്ടായിക്കഴിയുമ്പോൾ ബ്രഹ്മവിദ്യാദാനത്തിനായി ഗുരുദേവൻ സ്വയം വരും. അപ്പോൾ നാം ചെയ്യേണ്ടതു് പാടിപ്പുകഴ്ത്തലല്ല, മറിച്ചു ഗുരുദേവൻ പകർന്നു തന്ന ആ ആത്മവിദ്യയുടെ അറിവിനെ ഗ്രഹിക്കുകയും അതനുസരിച്ചു ജീവിക്കയും ആണു്. അതുണ്ടാകുമ്പോൾ ഗുരുദേവൻ സ്വയം വരുംമോക്ഷദാനത്തിനായി.

ഉപനിഷത്തുക്കളിലുടനീളം കാണാവുന്നതാണീ ബ്രഹ്മവിദ്യയും അതിലേക്കുള്ള വഴിയും. ഗുരുദേവകൃതികൾ എല്ലാം തന്നെ ഈ ബ്രഹ്മവിദ്യാപ്രദായിനികളായ ഉപനിഷത്തുക്കളും ആണുതാനും. ആയതിനാൽ അതിലേക്കഴ്ന്നിറങ്ങുക. അവയിലടങ്ങിയിരിക്കുന്ന ബ്രഹ്മവിദ്യയാകുന്ന അമൃതിനെ ആസ്വദിച്ച്-അഭ്യസിക്കുക. വിജയം സുനിച്ഛിതമാണെന്നതിനു സംശയം വേണ്ടാ.

ഈ ഗുരുദേവജയന്തിയിൽ എല്ലാവർക്കും ആ വഴിയിൽക്കൂടി സഞ്ചരിച്ചു് ലക്ഷ്യപ്രാപ്തി നേടാനുള്ള അനുഗ്രഹം ഗുരുദേവൻ നല്കട്ടെ എന്നു പ്രാർദ്ധിക്കുന്നു; എല്ലാവിധ ആശംസകളും നേരുന്നു.
© ഉദയഭനു പണിക്കർ

2014 ഏപ്രിൽ 12, ശനിയാഴ്‌ച

ആരോപണങ്ങളും പ്രതികരണങ്ങളും



ഗെയിൽ എന്ന സ്ത്രീയുടെ അമൃതാനന്ദമയീ മഠത്തിനെതിരായുള്ള ചില ആരോപണങ്ങൾ ആണല്ലോ കഴിഞ്ഞ ഏതാനും ആഴ്ചകളായി ദൃശ്യ, അച്ചടി, സാമൂഹ്യമാദ്ധ്യമങ്ങളിലെ പ്രഥാനചർച്ചാ വിഷയം. അത്തരം ഒരു ചർച്ചയിൽ നടന്ന ചില അഭിപ്രായ പ്രകടനനങ്ങൾക്കു മറുപടി കൊടുക്കാനായി എഴുതിയ അല്പം നീളം കൂടിയ കുറിപ്പ് ഒരു ലേഖനമായി ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ഗെയിൽ എന്ന സ്ത്രീ എഴുതിയതെന്ന അവകാശപ്പെട്ട് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. പുസ്തകം അല്പം അന്യഷണബുദ്ധിയോടെ വായിച്ചൽ അതിൽ പറയുന്ന ആരോപണങ്ങളിൽ വലിയ കഴമ്പില്ലാ എന്നു മനസ്സിലാക്കാം. പുസ്തകം ഗെയിൽ അല്ല എഴുതിയതെന്ന വസ്തുതയും വെളിയിൽ വന്നിരിന്നു അതിനുള്ള തെളിവുകളും. ആരെഴുതി എന്നും, എഴുതിയ ആൾ കൂലി വാങ്ങി എഴുതുന്ന ആൾ ആണെന്നും, ചില പ്രത്യേക വിഭാഗക്കാർക്കു വേണ്ടി ഭാരതത്തിന്റെ ആത്മീയതയ്ക്കെതിരെ കിംവദന്തികൾ കൂലിക്കെഴുതുകയാണു് ഇവരുടെ പ്രധാനതൊഴിൽ എന്നും ആ തെളിവുകൾ കാണിക്കുന്നു. പലരും ഗെയിലിന്റെ പുസ്തകം വായിക്കാതെയും വിവരങ്ങൾ അറിയാതെയും (അതോ അറിഞ്ഞിട്ടും അറിഞ്ഞില്ലാ എന്നു നടിച്ചായിരിക്കാംഉറക്കം നടിച്ചതാകാം) ആണു് അഭിപ്രായം പറയുന്നതെന്നാണു അഭിപ്രായങ്ങൾ കണ്ടപ്പോൾ മനസ്സിലായതു്. അങ്ങനെയെങ്കിൽ ആ  അഭിപ്രായപ്രകടനത്തിൽ എന്തർത്ഥം ആണുള്ളതെന്നു മനസ്സിലാകുന്നില്ല.

ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നു, ഒരാൾ എഴുതിയെന്ന രീതിയിൽ. എന്നാൽ അതു ചിലരെ അവഹേളീക്കാൻ വേണ്ടി എഴുതിപ്പിച്ചതാണെന്നുള്ള തെളിവുകൾ വെളിപ്പെടുന്നു. എന്നിട്ടും ഇനിയൊരു കൂട്ടർ എഴുതിയതിനെപ്പറ്റി തുടർച്ചയായി മാദ്ധ്യമത്തിൽക്കൂടി പ്രചാരണം നടത്തി വീണ്ടും അവഹേളിക്കാൻ ശ്രമിക്കുന്നു. ഈ മാദ്ധ്യമങ്ങളുടെ ശൈലിയും എഴുതുന്ന രീതിയും ശരിക്കു മനസ്സിലാക്കിയാൽ അധിക്ഷേപിക്കാൻ വേണ്ടി മാത്രം നടത്തുന്ന ഒരു പ്രചരണം അണിതെന്നു നിഷ്പ്രയാസം മനസ്സിലാക്കാം. അങ്ങനെ ഭാരതത്തിന്റെ ആത്മീയതയെ കളങ്കപ്പെടുത്താൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന ചില മാദ്ധ്യമങ്ങൾ പടച്ചു വിടുന്നതിനെ വസ്തുനിഷ്ടമായി പഠിക്കാതെ അതിന്റെ മുഖവിലയ്ക്കെടുത്തുകൊണ്ടു് അരേയും (അമൃതാനന്ദ്മയിയെയോ സന്ദീപനന്ദഗിരിയേയൊ) കുറ്റ്പ്പെടുത്തുന്നതിൽ കഴമ്പില്ല. അമൃതാനന്ദമയിയേ ആയാലും സന്ദീപാനന്ദനെ ആയാലും കോലാഹലങ്ങൾ സൃഷ്ടിക്കുന്നവരുടെ (തുടങ്ങുന്നവരുടെ)  ലക്ഷ്യം വ്യക്തികൾ അല്ല. വ്യക്തികൾ ഉൾക്കൊള്ളുന്ന സമൂഹത്തെയാണു ലക്ഷ്യം വയ്ക്കുന്നതെന്നു്  സാധാരണബുദ്ധി ഉപയോഗിച്ചാൽ മനസ്സിലാക്കാനുള്ളതേ ഉള്ളൂ. അമൃതാനന്ദ്മയിയെ അപകീർത്തിപ്പെടുത്തിയാൽ ഭാരതത്തിന്റെ ആത്മീയതത്ത്വങ്ങൾ അറിയാവുന്നവർ, അതിനെ ആത്മീയതയുടെ കളങ്കമായി കാണില്ല. അതറിയാവുന്നവരെ അതു ബാധിക്കയും ഇല്ല. എന്നാൽ ഈ കോലാഹലങ്ങൾ ഉപയോഗിച്ചു്, ആത്മീയതത്ത്വങ്ങൾ ശരിക്കറിയാത്തവരെ വഴിതെറ്റിക്കാൻ വളരെ എളുപ്പം സാധിക്കുകയും ചെയ്യും. അതാണു് പുസ്തകം എഴുതുന്നവരുടെയും എഴുതിച്ചവരുടെയും തുടക്കത്തിലെ  പ്രചരണക്കാരുടെയും ലക്ഷ്യവും. ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നവരാണു് മാദ്ധ്യമങ്ങളുടെയെല്ലാം പിന്നിൽ ഉള്ളതെന്നു് ബുദ്ധിയുള്ളവർക്കു മനസ്സിലാകും. എന്നാൽ അതു മനസ്സിലാക്കാതെയും അതറിയാതെയും, അറിഞ്ഞിട്ടും ഉറക്കം നടിച്ചും പ്രതികരിക്കുന്നതാണു കഷ്ടം. മാദ്ധ്യമങ്ങൾ പ്രത്യേകിച്ചും ദൃശ്യമാദ്ധ്യമങ്ങൾക്ക് എങ്ങനെ മനുഷ്യനെ നീയന്ത്രിക്കാൻ സാധിക്കുന്നു എന്നതിനെപ്പറ്റി പല ലേഖനങ്ങളും പുസ്തകങ്ങളും എഴുതപ്പെട്ടിട്ടുണ്ട്-. മലയാളത്തിലും ഉണ്ട്. അവയിൽ ഒന്നെങ്കിലും വാങ്ങി വായിച്ചു നോക്കുകയാണെങ്കിൽ പലതും മനസ്സിലാക്കാം. ഇങ്ങനെയുള്ള പ്രചരണങ്ങൾക്കുവേണ്ടീ എങ്ങനെ മാദ്ധ്യമങ്ങളെ ഉപയോഗിക്കുന്നു എന്നും അപ്പോൾ മനസ്സിലാക്കാം. എന്തിനു് വേണ്ടി ഇതു ചെയ്യുന്നു എന്നു് അല്പം വിശദമായ വായനയിലൂടെയും മനസ്സിലാക്കാം.

സന്ദീപാനന്ദഗിരിയെ തല്ലിയതു ശരിയല്ല. മർദ്ദനം കിട്ടി എന്നെഴുതിയിട്ടു് അവിടെ ഒരു പടം കൊടിത്തിരുന്നതിൽ (ആദ്യവാർത്തയിൽ) മർദ്ദനത്തിന്റെ യാതൊരു തെളിവും കണ്ടില്ല. അപ്പോൾ മർദ്ദനം കിട്ടി എന്നതു വിശ്വസിക്കാൻ പ്രയാസം. പിന്നീടു വന്ന ചിലവാർത്തകളോടൊപ്പം മർദ്ദനത്തിന്റേതെന്നു തോന്നുന്ന പാടുകളുള്ള ചിത്രങ്ങൾ വെളിയിൽ വന്നു എങ്കിലും, അവ ശരിയാണോ എന്നറിയില്ല. കാരണം ഇങ്ങനെയുള്ള അനേകം മർദ്ദനങ്ങളും കുറ്റകൃത്യങ്ങളും നടക്കുന്നതായി പടങ്ങൾ സഹിതം വളരെയേറെ കഥകൾ കെട്ടിച്ചമയ്ക്കുന്നതും ഭാരതത്തിലെ ഭൂരിപക്ഷം മാദ്ധ്യമങ്ങളുടെയും സ്ഥിരം പരിപാടിയാണിപ്പോൾ. കുറച്ചുനാൾ മാദ്ധ്യമങ്ങൾ അതു പ്രചരിപ്പിക്കും. പിന്നീടു സത്യം വെളിയിൽ വരുമ്പോൾ ഉറക്കം നടിക്കും. അതിലാർക്കും പരാതിയില്ല. (അങ്ങനെ കെട്ടിച്ചമച്ച ചില പടങ്ങളുടെ യാഥാർത്ഥ്യം ഇയ്യിടെ പടത്തിലെ നടന്മാർ തന്നെ പറയുകയുണ്ടായി - അണീയിച്ചൊരുക്കൽക്കാരും, ഛായാഗ്രാഹകരും നിർദ്ദേശകരും എല്ലാം ചേർന്നൊരുക്കിയ ഈതെളിവുകളെപ്പറ്റി”.) ഇതും അങ്ങനെയാണോ എന്നാരെങ്കിലും സംശയിച്ചാൽ അവരെ എങ്ങനെ കുറ്റപ്പെടുത്താനാവും?

ശ്രീമാൻ സന്ദീപാനന്ദൻ, സ്വാമിയാകാൻ പഠിക്കാൻ പോയ സ്ഥപനത്തിൽ നിന്നും അദ്ദേഹത്തെ എന്തിനു പുറത്താക്കി എന്നറിഞ്ഞാൽ അദ്ദേഹം സ്വാമിനാമത്തിനർഹനാണോ എന്നുമനസ്സിലാക്കാം. ഒരു സ്വാമിക്കുണ്ടായിരിക്കേണ്ട യോഗ്യതകളും, ഈ വ്യക്തിയുടെ ജീവിതരീതിയും പഠിച്ചാൽ സ്വാമിയാകാൻ യാതൊരു വിധത്തിലും യോഗ്യനല്ലാ ഇദ്ദേഹമെന്നും മനസ്സിലാക്കാം. ഇദ്ദേഹം ഇതിനുമുമ്പും പ്രസംഗമദ്ധ്യേ അരുതാത്തതു പറഞ്ഞതിനു അടി കൊണ്ടതായി അറിയില്ലാ എങ്കിലും ഏറുകൊണ്ടതായി അറിയം. അതു് ആരും നേരത്തെ കരുതിക്കൂട്ടി ചെയ്തതല്ലായിരിന്നു. അദ്ദേഹം അരുതാത്തതു പറഞ്ഞപ്പോൾ അവിടെയിരുന്നവർ പ്രതികരിച്ചു അത്രമാത്രം. അവർക്കു അപ്പോൾ ഉണ്ടായിരുന്നത് ചെരുപ്പുകൾ ആയതിനാൽ അതായിരിന്നു ആയുധം എന്നു മാത്രം. ഞാൻ അതിനേയും ന്യായീകരിക്കുന്നില്ല. പക്ഷെ ജനം പലവിധം, ചിലർ പ്രതികരിക്കും, ചിലർ പ്രതികരിക്കില്ല. പ്രതികരിക്കുന്നവർ തന്നെയും പല വിധത്തിലായിരിക്കും പ്രതികരിക്കുക. ഇതും അങ്ങനെയാണെന്നാണു് അറിഞ്ഞതും.

ഭാരതത്തിൽ പ്രതികരിക്കേണ്ടവരോടായിരിക്കില്ല പലപ്പോഴും ജനം പ്രതികരിക്കുന്നതും. ആരോടുപ്രതികരിക്കേണമോ അവർ കാട്ടിക്കൊടുക്കുന്നവരോടായിരിക്കും പ്രതികരിക്കുക. ഈ സഭവത്തിലും അതാണുകാണുന്നത്. പ്രതികരിക്കുന്നവർ സാംസ്കാരപൂർണ്ണമായും സത്യസന്ധമായും ധർമ്മാടിസ്ഥാനത്തിലും അയിരിക്കണം പ്രതികരിക്കേണ്ടതു്. ആരോപണങ്ങൾ കൊണ്ടുവരുന്നവരും അങ്ങനെതന്നെ ആകണം. പരാതിപ്പെടുവാൻ ചുമതലപ്പെട്ടവരുടെയടുത്തു്, പരാതിപ്പെടേണ്ട വിധത്തിൽ പരാതിപ്പേടണം.

ശ്രീ സന്ദീപാനന്ദൻ എന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ ഗീതാപ്രഭാഷണത്തെപ്പറ്റി ഗീത ശരിക്കും പഠിച്ച പലരുടെയും അഭിപ്രായങ്ങൾ കേട്ടും വായിച്ചും മനസ്സിലാക്കാൻ അവസരം ലഭിക്കുകയുണ്ടായി. പലരുടെയും ഗീതായജ്ഞങ്ങൾ കേൾക്കാനും പഠിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. ഗീതാ വ്യാഖ്യാനങ്ങളും പലതും പഠിച്ചു. ഇവയിൽ ചിലത് ശ്രീനാരായണഗുരുദേവന്റെ ശിഷ്യന്മാരുടേതായിരിന്നു. ഗീതയും അതുപോലെയുള്ള ആദ്ധ്യാത്മിക കൃതികളും തനിയേ മനസ്സിരുത്തി വായിച്ചു മനനം ചെയ്താൽ, അവ സ്വയം നമ്മിലേക്കു് അവയുടെ അന്തസത്ത പകർന്നുതരും എന്നു് അവരിൽ പലരും പറയുകയുണ്ടായി. അനുഭവത്തിൽ അതു നടക്കുകയും ചെയ്തതിനാൽ അതും ശരിയാണെന്നു മനസ്സിലാക്കാനും സാധിച്ചിട്ടുണ്ട്. വളരെ വർഷങ്ങൾക്കു മുമ്പ്; ശ്രീ സന്ദീപാനന്ദൻ പ്രസിദ്ധനാകുന്നതിനും (തുടർന്നു് കുപ്രസിദ്ധനും ആകും) മുമ്പുതന്നെ, അദ്ദേഹത്തിന്റെ ഗീതായജ്ഞത്തിന്റെ മുഴുവൻ ഡിവിഡികളും അവ വിപണികളിൽ ഇറങ്ങിയ അവസരത്തിത്തന്നെ ഒരു സ്നേഹിതൻ പാരിതോഷികമായി തന്നു. ആദ്യത്തെ പത്തുമിനിറ്റു കേട്ടു. അതൊരു വിഘടനവാദത്തിനായുള്ള ഗീതാവ്യാഖ്യാനം ആയതിനാലും, അതിൽ കണ്ടത് വിഘടന ചിന്താഗതിയിൽക്കൂടി മാത്രം ഗീതയെ കാണുന്ന ഒരു രീതിയായതിനാലും അതിന്റെ ശേഷഭാഗം പിന്നെ ഒരിക്കലും കേട്ടിട്ടില്ല. കേൾക്കുന്നതിൽ ഒരു കഴമ്പും ഇല്ലാ എന്ന പൂർണ്ണബോദ്ധ്യം ഉള്ളതിനാൽ നിറുത്തി. മനുഷ്യസമൂഹത്തെ ഏകോപിക്കുന്നതിനും ധാർമ്മികമായ ഒരു സമൂഹത്തെ കൊട്ടിപ്പടുക്കാനും ഉള്ള ഉപാധിയാണു് ഗീത എന്നാണു് ഗീതാ പഠനത്തിൽ നിന്നും എനിക്കു മനസ്സിലായതു്. ഞാൻ പഠിച്ച ഗീതാവ്യാഖ്യാനങ്ങളെല്ലാം വിരൽ ചൂണ്ടിയതും അതിലേക്കുതന്നെ ആയിരിന്നു. അതിനെ ഒരു വിഘടനോപകരണം ആയി മാറ്റുന്നതിനോടു യോജിക്കാൻ പ്രയാസമാണു്.

ശ്രീ സന്ദീപാനന്ദന്റെ ഈ കുഴൽ വിളികൾ”ക്കു കാരണം വ്യവസായം പുരോഗമിച്ചവർക്കെതിരേ വ്യവസായം പുരോഗമിക്കാത്ത ഒരു വ്യക്തിയിൽ ഉടലെടുത്ത കുശുമ്പാണെന്നാണു തോന്നുന്നതു്. എന്നാൽ വ്യവസായം പുരോഗമിച്ചവർ ലാഭം സാധാരണക്കാർക്കും പാവങ്ങൾക്കും വളരെ ഉപയോഗപ്രദമായ രീതിയിൽ വിനിയോഗിക്കുന്നു എന്നതു വളരെ ശ്ലാഹനീയമായ കാര്യമായിട്ടാണു തോന്നുന്നതും.

വീണ്ടും ഗെയിലിലേക്കു തിരിയട്ടെ; തനിക്കു് ഏതെങ്കിലും വിധത്തിൽ  പീഠനം അനുഭവപ്പെട്ടു എങ്കിൽ അതിനു പരാതിപ്പെടാനും ന്യായം നടപ്പാക്കാനും ഉള്ള വഴികൾ തേടാമായിരുന്നല്ലോ ഗെയിലിനു്? ഗെയിലിനു മാത്രമല്ല അങ്ങനെ പീഠനം നേരിടേണ്ടിവന്നവർക്കെല്ലാം ചെയ്യാവുന്നതാണി നീതിമാർഗ്ഗം. അതുതേടാതെ, പുസ്തകം എഴുതിയും മറ്റുവഴികളിൽ കൂടിയും അല്ല നീതി തേടേണ്ടതു്. എന്തിനു് ഈ ഗെയിൽ വളരെ വർഷങ്ങൾ ആ പീഠനങ്ങൾ സഹിച്ച് അവിടെ താമസിച്ചു? അമൃതാനന്ദമയീ മഠത്തിൽ നിന്നുകൊണ്ടു പരാതിപ്പെടാൻ ഭയമായിരിന്നു എങ്കിൽ അവിടെ നിന്നും പോയ ഉടനെ പരാതിപ്പെടാമായിരിന്നു. അവർ അമേരിക്കയിലുള്ള കാമുകന്റെ അടുത്തേക്കായിരുന്നല്ലോ യാത്ര. അമേരിക്ക കോടതിയിൽ പരാതി നല്കാൻ പറ്റിയ സ്ഥലം ആണുതാനും. (ദാ നമ്മുടെ സർദാർജിമാർ ഭാരതത്തിലെ ഇപ്പോഴത്തെ ഭരണപക്ഷത്തിന്റെ ഉന്നതയ്ക്കെതിരേ തന്നെ പരാതി നല്കിയിരിക്കുന്നു അമേരിക്കയിൽ. ഭാരതത്തിലെ ചില രാഷ്ട്രീയ നേതാക്കൾക്കെതിരെയും അമേരിക്കയിൽ കേസ്സുകൾ എടുത്തിട്ട് ചില ദിവസങ്ങളേ ആയിട്ടുള്ളൂ.) പിന്നെ എന്തു കൊണ്ടവർ അതിനു തുനിഞ്ഞില്ല എന്നതു ചിന്തിക്കേണ്ടതാണു്. നീതി നടപ്പാക്കുകയോ, നടന്നു എന്നു പറയുന്ന പീഠനത്തിലെ കുറ്റവാളികളെ നീയമത്തിനു മുമ്പിൽ കൊണ്ടുവരികയായിരിന്നു ലക്ഷ്യം എങ്കിൽ പരാതിപ്പെടുകയായിരിന്നു വേണ്ടതു്.

തുടരെ നടന്നു എന്നു പറയുന്ന പീഠനം സഹിച്ചു് അനേകം വർഷങ്ങൾ അവിടെ താമസിക്കുന്നു, അതിനു ശേഷം, മഠത്തിൽ നിന്നും പോകുന്നു. പോയതിനുശേഷവും അനേകം വർഷങ്ങൾ പരാതിപ്പെടുകയോ പുസ്തകം എഴുതുകയോ ചെയ്യുന്നില്ല. അനോകം വർഷങ്ങൾക്കു ശേഷം ഒരു പുസ്തകം എഴുതി. അതുവെളിയിൽ വന്നും നാളുകൾക്കു ശേഷം ചില മാദ്ധ്യമങ്ങൾ അതുയർത്തിപ്പിടിച്ചു ബഹളം കൂട്ടുന്നു. ഉടനെ ശ്രീ സന്ദീപാനന്ദൻ മഠത്തിനെതിരെ തിരിയുന്നു. ഇത്രയും കണ്ടുകൊണ്ട് അതു നടന്നതാണെന്നു തീരുമാനിക്കുന്നതു ശരിയാണെന്നു തോന്നുന്നില്ല.

കുറച്ചുനാൾ മുമ്പ് ഒരു മുൻ കന്യാസ്ത്രീ അവരുടെ ജീവിതത്തിൽ മതനേതാക്കളിൽ നിന്നും അവർ അനുഭവിക്കേണ്ടിവന്ന പീഠനത്തെപ്പറ്റി എഴുതിയപ്പോൾ ഈ മാദ്ധ്യമങ്ങൾ ഇങ്ങനെയല്ലല്ലോ പ്രതികരിച്ചതു്. സാമൂഹ്യമാദ്ധ്യമങ്ങളിലും ആരും ഇതുപോലെ പ്രതികരിച്ചും കണ്ടില്ല. ഞാൻ കാണാതെ പോയതായിരിക്കാം. ആ കന്യാസ്ത്രീയുടെ പുസ്തകവും വായിച്ചു വിശ്വാസയോഗ്യം എന്നാണു നിഗമനവും. പക്ഷെ അതിനു പ്രതികരിക്കേണ്ടത് എന്റെ കടമയല്ല എന്നു തോന്നിയതിനാൽ പ്രതികരിച്ചില്ല. “ഉറക്കം നടിച്ചുഎന്നു വേണമെങ്കിൽ പറയാം. ഇവിടെ വിശ്വാസയോഗ്യം അല്ല എന്നു തോന്നിയതിനാൽ വീണ്ടും ഉറക്കംനടിച്ചു. എന്നാൽ അമൃതാനന്ദമയിയുടെ ആശ്രമത്തിൽ നടന്നു എന്നു് ആരോപിക്കപ്പെടുന്ന പീഠനത്തെ ഒരു സമൂഹത്തിനെതിരെ തിരിച്ചു വിടാനുള്ള ശ്രമത്തിനെതിരെ പ്രതികരിച്ചു. പ്രതികരിക്കണ്ട രീതിയിൽ. ഈ സമൂഹത്തിൽ തെറ്റ് ആരു ചെയ്തിട്ടുണ്ടെങ്കിലും ശിക്ഷിക്കപ്പെടണം. ഗെയിൽ പരാതിപ്പെടണം. നീയമം നടപ്പാക്കാൻ ചുമതലപ്പെട്ടവരുടെ അടുത്ത് - നീയമം നടപ്പാക്കുവാൻ അവർക്ക് അവസരം ഉണ്ടാകട്ടെ. ആ അവസരം ഉണ്ടാക്കിക്കൊടുക്കേണ്ടത് പീഠിപ്പിക്കപ്പെട്ടവരുടെഗെയിലടക്കം ഉള്ളവരുടെ - കടമയാണല്ലോ? അല്ലാതെ ഗെയിൽ പുസ്തകത്തിൽ കൂടി പ്രചരണം നടത്തുകയല്ല വേണ്ടത്. പുസ്തകം എഴുതുന്നു എങ്കിൽ തെളിവുകൾ നിരത്തി എഴുതണം, വിസ്വാസയോഗ്യമായ തെളിവുകൾ.

മാധ്യമങ്ങൾ പക്ഷം ചേരാതെ സത്യസന്ധമായി പ്രതികരിക്കണം. അതാണു മാദ്ധ്യമധർമ്മം എന്നാണു ഞാൻ മനസ്സിലാക്കിയിട്ടുള്ളതു്; മാദ്ധ്യമപ്രവർത്തനം പഠിക്കുവാൻ സാധിച്ചതിൽ നിന്നും മനസ്സിലായതു് അതാണു്. ഒരു മാദ്ധ്യമം 15 വർഷക്കാലം നടത്തുവാനും മറ്റു മാദ്ധ്യമങ്ങളിൽ പ്രവർത്തിക്കുവാൻ സാധിച്ചപ്പോൾ പാലിച്ചതും ആ മാദ്ധ്യമധർമ്മം തന്നെ ആയിരിന്നു. ഇപ്പോഴും മാദ്ധ്യമപ്രവർത്തനത്തിൽ പൂർണ്ണമായിട്ടല്ലാ എങ്കിലും ഇടപെടുന്നതിനാൽ അതുതന്നെ തുടരുന്നു.

എന്നാൽ ഭാരതീയരിൽ ഭൂരിപക്ഷവും (മനുഷ്യരും മാദ്ധ്യമങ്ങളും) അതു ചെയ്യാറില്ല. ഭാരതീയരുടെ ചിന്താശക്തിയെ ബാധിച്ച ചില ബലഹീനതകാളാണിവയ്ക്കു കാരണം എന്നു തോന്നുന്നു. ചരിത്രത്തിൽക്കൂടി പിന്നോട്ടു നോക്കിയാൽ അതാണു കാണുന്നത്.

ഭാരതീയർക്കു പറ്റിയ ആ ബലഹീനതകൾ ഉണ്ടായതു് അബദ്ധങ്ങളായ ചില ചിന്തകൾ കാരണം ആണു്. അവയിൽ ചിലത് ഇവയാണു്; തങ്ങളെ വിദേശികൾ എന്തു ദൂഷ്യം പറഞ്ഞാലും, പ്രതികരിച്ചാൽ അവർക്കു വിഷമം ഉണ്ടായേക്കും, എന്തിനവരെ വേദനിപ്പിക്കണംഎന്ന തെറ്റായ ചിന്ത കാരണം പ്രതികരിക്കാതിരിക്കുക. അടുത്തതായി, എന്നെ നേരിട്ടു ബാധിക്കുന്നില്ലാ എന്നു കരുതി പ്രതികരിക്കാതിരിക്കുക. മൂന്നമതായി, മറ്റുള്ളവരുടെ അളവുകോൽ കൊണ്ട് സ്വന്തം കാര്യങ്ങൾ അളക്കുക. നാലാമതായി വിദേശികളുടെ വാക്കിനു കൂടുതൽ വില കല്പിച്ചു് അതിന്റെ സത്യാവസ്ഥ അറിയാൻ ശ്രമിക്കാതെ സ്വന്തം നാട്ടുകാരേയും അവരുടെ ചെയ്തികളേയും കുറ്റപ്പെടുത്തുക. ഞ്ചാമതായി - വിദേശികളുടെതെല്ലം നല്ലതും ശരിയും ആണെന്നു് അന്വഷിച്ചറിയാതെ വിശ്വസിക്കുക. ആറാമതായി, സ്വന്തം സംസ്കാരത്തിലെ നല്ലതും ചീത്തയും തിരിച്ചറിഞ്ഞു് നല്ലതിനെ സ്വീകരിക്കുകയും അതിൽ കടന്നു കൂടിയ ചീത്തകളെ ദൂരീകരിക്കാൻ ശ്രമിക്കുന്നതിനു പകരം, വിദേശികൾ പറയുന്നതുവിശ്വസിച്ചു് നമ്മുടെ നല്ലതിനെ തിരസ്കരിക്കുകയാണു ഭൂരിപക്ഷം ഭാരതീയരും പലപ്പോഴും ചെയ്യുക. ഏഴാമതായി, ആ നല്ലതിനു് അല്പം താല്ക്കാലിക സൗന്ദര്യപരിണാമം (cosmetic change) വരുത്തി വിദേശികൾ തിരിച്ചിങ്ങോട്ടു തന്നാൽ അതിനെ പരിശോധിക്കാതെ തന്നെ നല്ലതെന്നു പറഞ്ഞു പൂർണ്ണമായും സ്വീകരിക്കുക - നമ്മുടെ നല്ലതിനു പകരം. എട്ടാമതായി, ഇതിനെല്ലാം ഉപരി അവരുമായിക്കൂടി സ്വന്തക്കർക്കു പാരവയ്ക്കുക. ഇവയൊക്കൊ കൊണ്ടാണല്ലോ ആയിരമായിരം വർഷങ്ങൾ നേരിട്ടുള്ള അടിമത്ത്വത്തിൽ കഴിഞ്ഞതും ഇന്നും നേരിട്ടല്ലെങ്കിലും അങ്ങനെ തന്നെ കഴിയുന്നതും. ആ അടിമത്ത്വമനോഭാവത്തിന്റെ ഭാഗമാണു് ഈ ഗെയിൽ പറഞ്ഞതിനെയും അന്വഷണബുദ്ധിയില്ലാതെ ഉൾക്കൊണ്ടുകൊണ്ടും മാദ്ധ്യമങ്ങളുടെ മാസ്മരതയിൽ മയങ്ങിയും അമൃതാനന്ദമയിക്കെതിരെ വാളെടുക്കുന്നത്.

ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും വർഷങ്ങളായി ഒരു തരം ചിന്താപരമായ അടിമത്ത്വത്തിൽ കൂടിയാണു ജീവിക്കുന്നത്. അവരുടെ ചിന്തയെ മൊത്തമായും നീയന്ത്രിക്കുന്നത് വിദേശികൾ അല്ലെങ്കിൽ വിദേശസംസ്കാരത്തിൽ വിശ്വസിക്കുന്ന ഭരതീയരാണു്. ഈ ചിന്താപരമായ അടിമത്ത്വം ശരിക്കും ഭരതീയന്റെ തലയിൽ വളരെ നേരത്തെ തന്നെ കയറ്റി വച്ചിരിന്നു എങ്കിലും ശരിക്കും അരക്കിട്ടുറപ്പിച്ചത് ബ്രിട്ടീഷുകാരന്റെ വിദ്യാഭ്യാസ നയങ്ങളാണു്. ഇന്നും ആ നയങ്ങൾ തന്നെ ഭാരതത്തിൽ തുടരുന്നു. ആയതിനാൽ ആ അടിമത്ത്വവും തുടരുന്നു. ഇന്നതിനെ അരക്കിട്ടുറപ്പിക്കാൻ മാദ്ധ്യമങ്ങളാണു കൂടുതലും ഉപയോഗിക്കപ്പെടുന്നതും. മറ്റൊരുവിധം പറഞ്ഞാൽ ഇന്നത്തെ അടിമത്ത്വത്തമ്പുരാക്കന്മാർ മാധ്യമങ്ങളും അവയിൽക്കൂടി അതിന്റെ ഉടമകളും ആണു്. ആ മാദ്ധ്യമങ്ങളിൽ ചിലതാണല്ലോ അമൃതാനന്ദമയീമഠത്തിനെതിരെ വളരെയധികം പ്രചരണം നടത്തുന്നതും. ഏതു നിമിഷവും ഇതു മറ്റു മഠങ്ങൾക്കെതിരെയും തിരിയാം. അതു ശിവഗിരിമഠം ആയെന്നും വരാം. പ്രകാശാനന്ദസ്വാമിക്കെതിരേ ആയാൽ അതു ശിവഗിരി മഠത്തിനെതിരേ അല്ല എന്നു പറയാം എന്നു് ആരും കരുതണ്ടാ.

ഞാൻ ഇന്നു ജീവിച്ചിരിക്കുന്ന ഒരു ആൾദൈവത്തിന്റെയും സ്വാമിയുടെയും സ്വാമിനിയുടെയും ആരാധകനല്ല. ഈ വിധമായ ഒരു സംഘടനയിലും അംഗവും അല്ല. എനിക്കു സത്യം എന്നു ബോദ്ധ്യം ആയതിനെ മാത്രമേ വിശ്വസിക്കാറുള്ളൂ - ചെയ്തതും പറഞ്ഞതും ആരുതന്നെ ആയാലും. ഇതുവരെ ഉണ്ടായിട്ടുള്ള ദൈവങ്ങ എല്ലാം തന്നെ, ആൾ ദൈവങ്ങളാണെന്നു പൂർണ്ണമായും വിശ്വസിക്കയും ചെയ്യുന്നു. ഭാരതത്തിന്റെ ആത്മീയത എന്തെന്നറിയാതെ, സെമറ്റിൿ മതങ്ങളിലെ കാര്യങ്ങൾ നമ്മുടെ ആത്മീയതയാണെന്നു തെറ്റിദ്ധരിച്ചാണു് പലരും ഈആൾദൈവപ്രചരണം നടത്തുന്നതും.

ഞാൻ മനസ്സിലാക്കുന്ന അത്മീയകാര്യങ്ങൾ പങ്കുവയ്ക്കാനായിട്ടാണു എഴുതാറുള്ളത്. ഗുരുദേവനോളം ഭാരതത്തിന്റെ ആത്മീയതയെ അറിഞ്ഞ ഒരു ആത്മീയഗുരു ഈ അടുത്തകാലത്തെങ്ങും ജീവിച്ചിരുന്നിട്ടില്ല. അതിനാൽ ഗുരുദേവ സൂക്തങ്ങളെയാണതിനായി അധികവും ഉപയോഗിക്കുന്നതും. എന്നാൽ അവയ്ക്ക് വളരെ അപൂർവ്വമായേശ്രീനാരായണീയരിൽനിന്നും പ്രതികരണം ഉണ്ടാകാറുള്ളൂ. അവർ കൂടുതലും പ്രതികരിക്കുക മാദ്ധ്യമം”, മീഡിയാവൺ, ഇന്ത്യവിഷൻ, റിപ്പോർട്ടർ, എഷ്യാനെറ്റ്, കൈരളി തുടങ്ങിയ മാദ്ധ്യമങ്ങളിൽ വരുന്ന കള്ളക്കഥകൾക്കാണു്.

അമൃതാനന്ദമയിയുടെ കഴിവോ കഴിവുകേടോ ആണെന്നു തോന്നുന്നില്ല ഇവിടെ ചർച്ചാവിഷയം. ഗെയിൽ അവിടെ നിന്നും പോയി വർഷങ്ങളോളം ഒന്നും ചെയ്യാതിരുന്നിട്ട് 15 വർഷങ്ങൾക്കു ശേഷം ഇങ്ങനെ എഴുതി പ്രസിദ്ധീകരിച്ചതുതന്നെ മറ്റാരുടെയോ പ്രേരണയാലാണെന്നതിനു് ആ കാലവിളംബം തന്നെ ഒരു നല്ല തെളിവാണല്ലോ? ഇതൊന്നും ചിന്തിക്കാതെയും ആ പുസ്തകം ഒന്നു വായിക്കാതെയും ആണു പലരും ചർച്ചയിൽ പങ്കെടുത്തതും. എന്തായാലും ചർച്ചയിൽ പങ്കെടുക്കുന്നവർ ആ പുസ്തകം ഒന്നു വായിക്കുക. അതെഴുതിയവരെക്കുറിച്ചും കിട്ടാവുന്ന വിവരങ്ങൾ വായിക്കുക. അതിനു ശേഷം മതി സംവാദം. അങ്ങനെ ചെയ്യാൻ അപേക്ഷിക്കുന്നു.
 © ഉദയഭാനു പണിക്കർ